Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Panchayat

Pathanamthitta

കതിരിൽ വളം വയ്ക്കാനില്ലെന്ന് ജില്ലാ പഞ്ചായത്ത്

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ മേഖലയിൽ ഹയർ സെക്കൻഡറി ഫലത്തിൽ സംസ്ഥാനത്തു വളരെ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയുടെ പോരായ്മകൾ കണ്ടെത്തി ചികിത്സ നല്കാൻ ജില്ലാ പഞ്ചായത്ത്. എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങൾ മെച്ചപ്പെടുത്താൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി പറഞ്ഞു.

എന്നാൽ കതിരിൽ വളംവച്ചിട്ടു കാര്യമില്ലെന്നും പോരായ്മകൾ കണ്ടെത്താനുള്ള ചർച്ചകളായിരിക്കും ആദ്യം നടത്തുകയെന്നും പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. 2025ൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനമാണ് പത്തനംതിട്ടയ്ക്കുണ്ടായിരുന്നത്.
ജില്ലയിലെ 79 സ്കൂളുകളിലായി 10572 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10628 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ എഴുതിയവരിൽ 7708 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. വിജയശതമാനം 72.91. 723 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയുമുണ്ടായി.

സംസ്ഥാനാടിസ്ഥാനത്തിൽ 2024ൽ പത്തനംതിട്ട ജില്ല പത്താം സ്ഥാനത്തായിരുന്നു. 2024ൽ 74.94 ശതമാനം വിജയമുണ്ടായിരുന്നു. 81 സ്കൂളുകളിലായി 10890 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8161 പേർ ഉപരിപഠന യോഗ്യത നേടുകയും ചെയ്തു. 2023ൽ 76.59 ശതമാനം വിജയം ജില്ല നേടിയെങ്കിലും അക്കൊല്ലം സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു.


പതിറ്റാണ്ടായി ശ്രമം തുടരുന്നു


പത്തനംതിട്ട ജില്ലയിലെ പ്ലസ്ടു ഫലം മെച്ചപ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ഏറെ വർഷങ്ങളായി അക്ഷീണ പരിശ്രമത്തിലാണ്. എന്നാൽ വിജയശതമാനം സംസ്ഥാന ശരാശരിയോടൊപ്പം എത്തിക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. എസ്എസ്എൽസി പരീക്ഷയിൽ 99 ശതമാനത്തിലധികം കുട്ടികളും വിജയിക്കുന്ന ജില്ലയിൽ പ്ലസ്ടു ഫലം വരുന്പോഴേക്കും 75 ശതമാനം വിജയം പോലും നേടാനാകുന്നില്ല. മെച്ചപ്പെട്ട വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും ഒട്ടനവധി സ്കൂളുകൾ നേട്ടമുണ്ടാക്കുന്പോൾ പിന്നാക്ക മേഖലയിലെ ചില വിദ്യാലയങ്ങളിലുണ്ടാകുന്ന തോൽവിയാണ് പത്തനംതിട്ടയെ പിന്നിലേക്കടിക്കുന്നത്.

ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്തുന്നതിലേക്ക് 2017 മുതൽ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് രംഗത്തുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്‍റെ പിന്തുണയിൽ ഈ പദ്ധതി തുടരുകയാണ്. പദ്ധതിക്ക് ഇതിനോടകം പേരുകൾ പലതും മാറിവന്നെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. നമ്മളെത്തും മുന്നിലെത്തും പദ്ധതിയാണ് നിലവിലുള്ളത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വവും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും പ്രധാന പ്രശ്നമാണ്.

അധ്യയന വർഷാരംഭത്തിൽ ഒരിക്കൽപോലും പദ്ധതി പ്രവർത്തനം തുടങ്ങാനായിട്ടില്ല. സ്കൂളുകളിൽ പാഠഭാഗങ്ങൾ പൂർത്തിയായശേഷമായിരിക്കും ജില്ലാ പഞ്ചായത്ത് പദ്ധതി പ്രത്യേകമായി വരിക. ഇതാകട്ടെ കതിരിൽ വളംവയ്ക്കുന്നതിനു തുല്യവുമാകും. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്കായി സ്പഷൽ ട്യൂഷൻ, പ്രത്യേക പുസ്തകങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം കുട്ടികൾക്കായി സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്. എന്നാൽ അധ്യാപകരിൽ നല്ലൊരു വിഭാഗം ഇപ്പോഴും പദ്ധതിയോടു സഹകരിച്ചിട്ടില്ല.


പത്തിലെ സന്പൂർണ വിജയം

പത്താംക്ലാസിലെ സന്പൂർണ വിജയത്തേ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിലേക്കു പ്രവേശിക്കുന്ന കുട്ടികളുടെ പഠനനിലവാരമാണ് പ്ലസ്ടു ഫലത്തെ ബാധിക്കുന്ന പ്രധാന ഘടകം. പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എത്താറുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇത്തരം കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനത്തോടു താദാത്മ്യപ്പെടാനാകാതെ വരുന്നുണ്ട്. എന്നാൽ പല സ്കൂളുകളിലും ഈ കുട്ടികൾക്കു പ്രത്യേക കരുതൽ ഉണ്ടാകുന്നില്ല.

സ്കൂളുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതും ബാച്ചുകൾ അധികമായതും പ്രശ്നങ്ങളായുണ്ട്. കുട്ടികളുടെ കുറവു കാരണം ഹയർ സെക്കൻഡറി ബാച്ചുകൾ തന്നെ വേണ്ടെന്നുവച്ച സ്കൂളുകളും പത്തനംതിട്ട ജില്ലയിലുണ്ട്.

ഹയർ സെക്കൻഡറിക്കായി ജോയിന്‍റ് ഡയറക്ടർ ഓഫീസ് പത്തനംതിട്ടയിൽ ഇല്ല. ചെങ്ങന്നൂർ ആർഡിഡിയുടെ കീഴിലാണ് പത്തനംതിട്ട. ഹയർ സെക്കൻഡറിയിൽ പദ്ധതി നടപ്പാക്കുന്പോൾ അതിനു നേതൃത്വം നൽകാൻ ഡിഡിഇയ്ക്കാകില്ല. ആർഡിഡി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്താറുമില്ല

District News

ജില്ലാ പഞ്ചായത്തിലേക്ക് മത്സരം കടുക്കുന്നു

ഭരണങ്ങാനം ഡിവിഷന്‍

ജില്ലാ പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനായി ഭരണങ്ങാനത്ത് കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. യുഡിഎഫ് സീറ്റില്‍ കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് പുളിങ്കാടിന്‍റെ ഭാര്യ ലൈസമ്മ പുളിങ്കാടും എല്‍ഡിഎഫ് സീറ്റില്‍ മഹിളാ കോണ്‍ഗ്രസ്-എം സംസ്ഥാന പ്രസിഡന്‍റ് പെണ്ണമ്മ ജോസഫും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മാഗി കല്ലറയ്ക്കലുമാണ് രംഗത്തുള്ളത്. ഭരണങ്ങാനം ഡിവിഷനില്‍ കരൂര്‍, മീനച്ചില്‍, കടനാട്, ഭരണങ്ങാനം, എലിക്കുളം പഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്.

ലൈസമ്മ ജോര്‍ജ് -യുഡിഎഫ്

ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിനു ശേഷം കുടക്കച്ചിറ സെന്‍റ് ജോസഫ് ഹൈസ്‌കൂളില്‍ നിന്നു ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തു. എകെസിസി പാലാ രൂപത വനിതാ കോ ഓര്‍ഡിനേറ്ററും മാതൃവേദി പാലാ ഫൊറോന വൈസ് പ്രസിഡന്‍റുമാണ്. ലൈസമ്മ ജോര്‍ജിന്‍റെ കന്നിയങ്കമാണിത്.

പെണ്ണമ്മ ജോസഫ് -എല്‍ഡിഎഫ്

35 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ 14 വര്‍ഷം ഹെഡ്മിസ്ട്രസായിരുന്നു. ഭര്‍ത്താവ് പി.ടി. ജോസഫ് പന്തലാനി മീനച്ചില്‍ പഞ്ചായത്തില്‍ മെംബറായിരുന്നു.നിലവില്‍ കേരള വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടറാണ്. 2015 ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗമാണ്. ജില്ലാ പഞ്ചായത്തിലേക്കു രണ്ടാമത്തെ മത്സരം.

മാഗി കല്ലറയ്ക്കല്‍ -എന്‍ഡിഎ

മാഗി കല്ലറയ്ക്കല്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റാണ്. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരമാണ്. ളാലം ബ്ലോക്കിലേക്ക് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. കാസയുടെ പാലാ നിയോജകമണ്ഡലം പ്രസിഡന്‍റാണ്.

പൂഞ്ഞാര്‍ ഡിവിഷന്‍

ഇടതു, വലതു, ബിജെപി മുന്നണികളെ പരാജയപ്പെടുത്തി കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാര്‍ഥി വിജയിച്ച ഡിവിഷനാണ് പൂഞ്ഞാര്‍. ഇത്തവണ ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തീവ്ര ശ്രമത്തിലാണ്. ജനപക്ഷം പ്രതിനിധി ബിജെപിയിലെത്തിയതോടെ ഡിവിഷന്‍ നിലനിര്‍ത്താന്‍ ഇത്തവണ എന്‍ഡിഎയും വാശിയേറിയ പോരാട്ടത്തിലാണ്. തിടനാട്, പൂഞ്ഞാര്‍, തലപ്പലം പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ വളതൂക്ക്, കളത്തൂക്കടവ് ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് പുതിയ പൂഞ്ഞാര്‍ ഡിവിഷന്‍.

ആര്‍. ശ്രീകല -യുഡിഎഫ്

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്, റിട്ടയേര്‍ഡ് പ്രധാന അധ്യാപിക, കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

മിനി സാവിയോ-എല്‍ഡിഎഫ്

നിലവില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2005-2010 ജില്ലാ പഞ്ചായത്ത് ഈരാറ്റുപേട്ട ഡിവിഷന്‍ അംഗവും 2015-2020ല്‍ തിടനാട് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. സംസ്ഥാന ഗാര്‍ഹിക പീഡനകേസ് മോനിട്ടറിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബീനാമ്മ ഫ്രാന്‍സിസ്- എന്‍ഡിഎ

ബിജെപി ജില്ലാ കമ്മിറ്റിയംഗം, പാലാ അല്‍ഫോന്‍സാ കോളജ് റിട്ട. സൂപ്രണ്ട്, മുന്‍ ജില്ലാ പഞ്ചായത്തംഗം.

തലനാട് ഡിവിഷന്‍

ജില്ലാ പഞ്ചായത്തില്‍ പുതിയതായി രൂപീകരിച്ച ഡിവിഷനാണ് തലനാട്. പുതിയ ഡിവിഷനില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും വാശിയേറിയ പോരാട്ടത്തിലാണ്. തലനാട്, മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ പൂഞ്ഞാര്‍ കല്ലേക്കുളം, പാതാമ്പുഴ ഡിവിഷനുകളും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ചോറ്റി ഡിവിഷനും ഉള്‍പ്പെടുന്നതാണ് തലനാട് ഡിവിഷന്‍.

ബിന്ദു സെബാസ്റ്റ്യന്‍- യുഡിഎഫ്

മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മൂന്നിലവ് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാണ്. മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്.

അമ്മിണി തോമസ് -എല്‍ഡിഎഫ്

അമ്മിണി തോമസ് നിലവില്‍ തീക്കോയി പഞ്ചായത്ത് അംഗവും 20 വര്‍ഷമായി തീക്കോയി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 2000-2005 ല്‍ ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ അംഗമായിരുന്നു. 1995 ല്‍ തീക്കോയി പഞ്ചായത്തിന്‍റെ പ്രഥമ വനിതാ പ്രസിഡന്‍റാണ്. 2015ലും പഞ്ചായത്ത് പ്രസിഡന്‍റായി. കേരള വനിതാ കോണ്‍ഗ്രസ്-എം സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.

പി.വി. ലാലി -എന്‍ഡിഎ

ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം ഉപാധ്യക്ഷയായും ബിജെപി തീക്കോയി പഞ്ചായത്ത് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചുവരുന്നു. ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്‍റാണ്.

കുറിച്ചി ഡിവിഷന്‍

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകള്‍ പൂര്‍ണമായും ഉള്‍പ്പെട്ടതാണ്. രണ്ട് തവണയായി യുഡിഎഫിന്‍റെ കൈകളിലുള്ള ഡിവിഷന്‍ ഇക്കുറി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. എന്‍ഡിഎ ആകട്ടെ ഡിവിഷനില്‍ തങ്ങളുടെ കരുത്ത് ഇത്തവണ തെളിയിക്കുമെന്ന് തീരുമാനത്തിലാണ്.

ബെറ്റി ടോജോ- യുഡിഎഫ്

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, എകെസിസി വനിതാ കൗണ്‍സില്‍ ചങ്ങനാശേരി അതിരൂപത അംഗം. അധ്യാപനം, കൗണ്‍സലിംഗ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ മേഖലകളില്‍ തൊഴില്‍ പരിചയം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോസ്റ്റ് ഗ്രാജുവേറ്റ്. ജില്ലാ പഞ്ചായത്തില്‍ ആദ്യമായി മത്സരിക്കുന്നു.

സുമ എബി- എല്‍ഡിഎഫ്

മഹിളാ അസോസിയേഷന്‍ ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗം, കുറിച്ചി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, കുറിച്ചി സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, നീലംപേരൂര്‍ സെന്‍റ് ജോര്‍ജ് ക്നാനായ സ്‌കൂള്‍ അധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് തവണ കുറിച്ചി പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു.

ശൈലജ സോമന്‍- എന്‍ഡിഎ

കുറിച്ചി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും നിലവില്‍ കുറിച്ചി പഞ്ചായത്ത് 11-ാം വാര്‍ഡ് മെംബറുമാണ്. കോട്ടയം ഈസ്റ്റ് ജില്ലയിലെ മഹിളാമോര്‍ച്ചയുടെ വൈസ് പ്രസിഡന്‍റാണ്. 30 വര്‍ഷത്തിലധികമായി പൊതു പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നു.

District News

ജില്ലാ പഞ്ചായത്ത്: എല്‍ഡിഎഫില്‍ ധാരണയായി

കോട്ടയം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് ധാരണയായി. ഒമ്പത് സീറ്റുകളില്‍ വീതം സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും മത്സരിക്കും. നാല് ഡിവിഷന്‍ സിപിഐക്കും ഒരു സീറ്റില്‍ പൊതുസ്വതന്ത്രനും ജനവിധി തേടും. അയര്‍ക്കുന്നം ഡിവിഷനില്‍ പൊതുസ്വതന്ത്രയായി ജിലു ജോണിനെ മത്സരിപ്പിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ്-എം, സിപിഎം പാര്‍ട്ടി താത്പര്യത്തിലാണ് ഇത്തരത്തില്‍ ധാരണ.


സിപിഎമ്മില്‍നിന്ന് കെ. രാജേഷ് (മുണ്ടക്കയം), ഡി. സുരേഷ് കുമാര്‍ (പൊന്‍കുന്നം) എന്നിവരെ നിശ്ചയിച്ചപ്പോള്‍ തൃക്കൊടിത്താനത്ത് നിലവിലെ അംഗം മഞ്ജു സുജിത്ത് ജനറല്‍ സീറ്റില്‍ ജനവിധിതേടും. കുമരകം, തലയാഴം, പുതുപ്പള്ളി, പാമ്പാടി, വെള്ളൂര്‍, കുറിച്ചി ഡിവിഷനുകളും സിപിഎമ്മിനാണ്.


ഭരണങ്ങാനം, കുറവിലങ്ങാട്, അതിരമ്പുഴ, കടുത്തുരുത്തി, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തലനാട്, കിടങ്ങൂര്‍ ഡിവിഷനുകളിൽ കേരള കോണ്‍ഗ്രസ്-എമ്മും വാകത്താനം, വൈക്കം, കങ്ങഴ, എരുമേലി ഡിവിഷനുകളിൽ സിപിഐയും മത്സരിക്കും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ധാരണയായത്.

സിപിഎമ്മും കേരള കോണ്‍ഗ്രസ്-എമ്മും ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ്-എമ്മില്‍ തലനാട്-അമ്മിണി തോമസ്, പൂഞ്ഞാര്‍-മിനി സാവിയോ, കുറവിലങ്ങാട്-പി.സി. കുര്യന്‍, ഉഴവൂര്‍-ഷിബി മത്തായി, അതിരമ്പുഴ-ജിം അലക്‌സ് എന്നിവര്‍ മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ സാജന്‍ കുന്നത്ത്, ജോളി മടുക്കക്കുഴി, ഷാജി പാമ്പൂരി, ആന്‍റണി മാര്‍ട്ടിന്‍ തുടങ്ങിയവരാണു പരിഗണനയിലുള്ളത്. അഭിപ്രായ ഏകീകരണം ഉണ്ടാകാതെ വന്നാല്‍ ജോര്‍ജ്കുട്ടി ആഗസ്തി സ്ഥാനാര്‍ഥിയാകാം. ജില്ലാ നേതൃചര്‍ച്ചയ്ക്കുശേഷം ഇന്നു പ്രഖ്യാപനമുണ്ടാകും.

 

അണിയറയില്‍ കൂറുമാറ്റ ചര്‍ച്ചകള്‍

കോട്ടയം: ആഗ്രഹിച്ച സീറ്റ് കിട്ടാതെവന്നാല്‍ ചേരി മാറാനും പാര്‍ട്ടി മാറാനും മടിയില്ലാതെ അണിയറയില്‍ ഒരു നിര നേതാക്കള്‍. നേതാവ് പാര്‍ട്ടി മാറുമ്പോള്‍ അഞ്ഞൂറും ആയിരവും അനുയായികളും കൂടെ പോന്നു എന്ന പത്രക്കുറിപ്പ് ഇറക്കാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല. ഉദ്ദേശിച്ച സീറ്റ് കിട്ടാതെവന്നതോടെ പാര്‍ട്ടി വിടാന്‍ ജില്ലയില്‍ കച്ചകെട്ടിയ സ്ഥാനമോഹികള്‍ ഒന്നോ ഒന്‍പതോ അല്ല.


ജില്ലയിലെ ഒരു നേതാവ് സിപിഎമ്മിന്‍റെ കൊടി പിടിച്ച് അടുത്തയാഴ്ച പുറത്തുവരും. ഏതാനും ചെറുകിട നേതാക്കളെ റാഞ്ചാന്‍ ബിജെപി വല വിരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്തില്‍ വരെ സീറ്റിനായി മറുകണ്ടം ചാടാനൊരുങ്ങിയിരിക്കുന്നവര്‍ പലരാണ്. സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് എതിര്‍ ചേരിയിലെത്തി നാലു ജില്ലാ നേതാക്കളാണ് രഹസ്യ ചര്‍ച്ച നടത്തിവരുന്നത്.

ബ്ലോക്ക് പഞ്ചായത്തിന് വര്‍ഷം പരമാവധി അഞ്ചു ലക്ഷം രൂപയേ പദ്ധതി വിഹിതം ഫണ്ട് ലഭിക്കുകയുള്ളു. തനതു വരുമാനമില്ലാത്തതിനാല്‍ ബ്ലോക്ക് മെംബര്‍ക്ക് കാര്യമായ വികസനമൊന്നും കാഴ്ചവയ്ക്കാനാവില്ല. കാലാവധി കഴിയുമ്പോള്‍ കഴിവുകെട്ടവരെന്ന പേരുദോഷവും ബാക്കി.


ബ്ലോക്കില്‍ മത്സരിക്കാന്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയോളം ചെലവു വരുംതാനും. അതിനാല്‍ ബ്ലോക്ക് ഡിവിഷനുകളിലേക്ക് സ്ഥാനമോഹികളുടെ വലിയ ഇടിയില്ല. നല്ല നികുതി, വാടക വരുമാനമുള്ള ഗ്രാമപഞ്ചായത്തുകളില്‍ കൗണ്‍സിലറാകാന്‍ താല്‍പര്യപ്പെടുന്നവര്‍ പലരാണ്. മാത്രവുമല്ല രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവു വരികയുമില്ല.


അനുകൂല വാര്‍ഡുകളില്‍ അര ലക്ഷം രൂപ പോലും സാമ്പത്തിക ചെലവ് വരില്ല. ജില്ലാ പഞ്ചായത്തിന് കോടികളുടെ സര്‍ക്കാര്‍ വിഹിതമുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ അവിടേക്കാണ് നോട്ടമിടുന്നത്. കോടികളുടെ നികുതി, വാടക വരുമാനമുള്ള മുനിസിപ്പാലിറ്റികളില്‍ മെംബറായാല്‍ ചിലര്‍ക്കെങ്കിലും കൊയ്ത്താണ്. മൂന്നും നാലും തവണയായി തുടരെ കൗണ്‍സിലറായി നേട്ടമുണ്ടാക്കുന്നവരുമുണ്ട്.

District News

ജില്ലാ പഞ്ചായത്തിന്‍റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

മടിക്കൈ: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി. ചടങ്ങില്‍ ഷീ ജിം പദ്ധതിയുടെയും വയോജനങ്ങള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കുമായി ഒരുക്കിയ ജെറിയാട്രിക് ഫുഡിന്‍റെയും ഉദ്ഘാടന കര്‍മവും വനിതാ വ്യവസായിക പരിശീലന കേന്ദ്രത്തിന്‍റെയും ഐഐപിഡി റോഡിന്‍റെയും ശിലാസ്ഥാപനവും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, കുടുംബശ്രീ ഡിഎംസി രതീഷ്‌കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ എം. അബ്ദുള്‍ റഹ്‌മാന്‍, രമ പദ്മനാഭന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഹഫ്സത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍, കുടുംബശ്രീ എഡിഎംസിമാരായ സി.എച്ച്. ഇക്ബാല്‍, ഹരിദാസ്, സിഡിഎസ് അധ്യക്ഷ റീന എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പ്രീത, എഡിഎസ് സെക്രട്ടറി രമ കക്കാട്ട് എന്നിവർ പ്രസംഗിച്ചു.

District News

ജില്ലാ പഞ്ചായത്ത് വികസനരേഖ പ്രകാശനം ചെയ്ത ു

കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്‍റെ ഒപ്പം 2025 പരിപാടികളുടെ ഉദ്ഘാടനവും പടവുകള്‍ വികസനരേഖയുടെ പ്രകാശനവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി 47 ഭിന്നശേഷിക്കാര്‍ക്ക് ഹിയറിംഗ് എയ്ഡ് വിതരണം നടത്തി. സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്, ലൈബ്രറികള്‍ക്ക് ഷെല്‍ഫ്, എയ്ഡ് സ്‌കൂളുകള്‍ക്ക് ഇന്‍സിനേറ്റര്‍ എന്നിവയും വിതരണം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് ആവിഷ്‌കരിച്ച നൈപുണ്യ പരിശീലന പദ്ധതിയില്‍ ചേര്‍ന്ന 52 പേര്‍ക്കും നിയമന ഉത്തരവ് കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ. ശകുന്തള, ഗീതാ കൃഷ്ണന്‍, എസ്.എന്‍. സരിത, എം.മനു, അംഗങ്ങളായ ഫാത്തിമത്ത് ഷംന, സി.ജെ. സജിത്ത്, ഷിനോജ് ചാക്കോ, സെക്രട്ടറി എസ്. ബിജു, എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്ടര്‍ ആര്‍. ഷൈനി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, തലശേരി എന്‍ടിടിഎഫ് പ്രിന്‍സിപ്പല്‍ വി.എം.സരസ്വതി എന്നിവര്‍ പങ്കെടുത്തു.

Latest News

Up